സങ്കീർത്തനം 114
 1 ഇസ്രായേൽ ഈജിപ്റ്റിൽനിന്നും 
യാക്കോബുഗൃഹം വിദേശഭാഷ സംസാരിക്കുന്ന ജനമധ്യത്തിൽനിന്നും പുറപ്പെട്ടപ്പോൾ, 
 2 യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവും 
ഇസ്രായേൽ അവിടത്തെ ആധിപത്യവും* അഥവാ, രാജ്യം ആയിത്തീർന്നു. 
 3 ചെങ്കടൽ† മൂ.ഭാ. സമുദ്രം അവർ വരുന്നതുകണ്ട് ഓടിപ്പോയി, 
യോർദാൻനദി പിൻവാങ്ങി; 
 4 പർവതങ്ങൾ മുട്ടാടുകളെപ്പോലെയും 
മലകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി. 
 5 സമുദ്രമേ, നീ ഓടുന്നതെന്തിന്? 
യോർദാനേ, നീ പിൻവാങ്ങുന്നതെന്തിന്? 
 6 പർവതങ്ങളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയും 
മലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്തിന്? 
 7 ഭൂമിയേ, കർത്താവിന്റെ സന്നിധിയിൽ, 
യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽത്തന്നെ വിറയ്ക്കുക, 
 8 അവിടന്ന് പാറയെ ജലാശയവും 
തീക്കൽപ്പാറയെ നീരുറവയും ആക്കിത്തീർത്തു.